ഒരു പെരുമഴ തോര്‍ന്ന നേരം. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ഞാന്‍ റോഡരികിലൂടെ കാല്‍നടയായി പോകുകയാണ്. പെട്ടെന്ന് ചീറിപ്പഞ്ഞുപോയ ഒരു ബൈക്ക് എന്റെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചു. ഞാന്‍ തിരിഞ്ഞുനിന്ന് തെറി പറഞ്ഞെങ്കിലും അവന്‍ കേട്ടിട്ടുണ്ടാവില്ല. കാരണം അവന്‍ ഫോണില്‍ സംസാരിക്കുകയാണ്. ചരമകോളത്തില്‍ നേരത്തെ സ്ഥാനം പിടിക്കാനുള്ള മരണപ്പാച്ചിലിലാണവന്‍.
No comments:
Post a Comment